DreamPirates > Lyrics > Rama Rama Pahimam Lyrics

Rama Rama Pahimam Lyrics

Submitted By : DreamPirates | Last Updated : 2024-02-03 13:59:36

Rama Rama Pahimam Lyrics

Film/Album :
Language : Malayalam
Lyrics by : ung by Madhu Balakri
Singer : ung by Madhu Balakrishnan
Composer :
Publish Date : 2024-02-03 13:59:36

Rama Rama Pahimam Lyrics


Song Lyrics :

രാമ രാമ രാമ രാമ രാമ രാമ പാഹിമാം

രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം ( രാമ രാമ)

രാഘവാ മനോഹര മുകുന്ദ രാമ പഹിമാം

രാവണാന്തകാ മുകുന്ദ രാമ രാമ പഹിമാം ( രാമ രാമ)

ഭക്തിമുക്തിദായകാ പുരന്ദരാതി സേവിതാ

ഭാഗ്യവാരിധേ ജയ മുകുന്ദരാമ പാഹിമാം ( രാമ രാമ)

ദീനതകൾ നീക്കിനീയനുഗ്രഹിക്ക സാദരം

മാനവശിഖാമണേ മുകുന്ദ രാമ പാഹിമാം ( രാമ രാമ)

നിൻ ചരിതം ഓതുവാൻ നിനവിലോർമ്മ തോന്നണം

പഞ്ചസായകോപമാ മുകുന്ദരാമ പാഹിമാം ( രാമ രാമ)

ശങ്കരാസദാശിവ നമശ്ശിവായമംഗലാ

ചന്ദ്രശേഖരാ ഭഗവൽ ഭക്തികൊണ്ടു ഞാനിതാ ( രാമ രാമ)

രാമമന്ത്രമോതിടുന്നിതാമയങ്ങൾ നീങ്ങുവാൻ

രാമരാഘവാ മുകുന്ദ രാമ രാമ പാഹിമാം ( രാമ രാമ)

ഭക്തവത്സലാമുകുന്ദ പത്മനാഭ പാഹിമാം

പന്നഗാരിവാഹനാ മുകുന്ദരാമ പാഹിമാം ( രാമ രാമ)

കാൽത്തളിരടിയിണ കനിഞ്ഞുകൂടുമെന്നുടെന്നമംഗലം

കാലദോഷമാകവേ കളഞ്ഞു രക്ഷചെയ്ക്കുമായ് ( രാമ രാമ)

പാരിടേ ദരിദ്രദുഃഖമേകിടാതെനിക്കു നീ

ഭൂരിമോദമേകണം മുകുന്ദരാമ പാഹിമാം ( രാമ രാമ)

ശ്രീകരം ഭവിക്കണം എനിക്കു ശ്രീപതേ വിഭോ

ശ്രീനിധേ ദയാനിധേ മുകുന്ദരാമ പാഹിമാം ( രാമ രാമ)

വിഘ്നമൊക്കെയുമകറ്റി വിശ്വകീർത്തി പൂർത്തിയായി

വന്നിടാനനുഗ്രഹിക്ക രാമ രാമ പാഹിമാം ( രാമ രാമ)

വിത്തവാനുമാകണം വിശേഷബുദ്ധി തോന്നണം

വിശ്വനായകാവിഭോ മുകുന്ദരാമ പാഹിമാം ( രാമ രാമ)

രോഗപീഡ വന്നണഞ്ഞു രോഗിയായ് വലഞ്ഞിടാതെ

ദേഹരക്ഷ ചെയ്യണം മുകുന്ദരാമ പാഹിമാം ( രാമ രാമ)

പുത്രമിത്രദാരദുഃഖമെത്രയും ഒഴിച്ചു നീ

മിത്രവംശസംഭവാ മുകുന്ദരാമ പാഹിമാം ( രാമ രാമ)

ജന്മമുക്തിവന്നിടാനു മിന്നെനിക്കൊരു വരം

ജാതമായ് വരേണമേ മുകുന്ദരാമ പാഹിമാം ( രാമ രാമ)

ജാനകി മനോഹര മനോഭിരാമ പാഹിമാം

ദീനരക്ഷകാവിഭോ മുകുന്ദരാമ പാഹിമാം ( രാമ രാമ)

ശിക്ഷയോടു മത്സ്യമായവതരിച്ച മാധവാ

വക്ഷസാങ്കിതം ഭവിച്ച രാമ രാമ പാഹിമാം ( രാമ രാമ)

ധർമ്മമോടു മന്ദരം ഉയർത്തുവാനായങ്ങുടൻ

കൂർമ്മമായവതരിച്ച രാമ രാമ പഹിമാം ( രാമ രാമ)

പാരിടം പിളർന്നു ചെന്നു തേറ്റമേലിബ്ഭൂമിയെ

പന്നിയായി വീണുകൊണ്ട് രാമരാമ പാഹിമാം ( രാമ രാമ)

നാരസിംഹരൂപമായവതരിച്ചു നീ പുരാ

നീതിയായ് ഹിരണ്യനെ ഹനിച്ച രാമ പാഹിമാം ( രാമ രാമ)

ജഗ്രതയങ്ങൾ മൂന്നടിയായങ്ങളന്നു വാങ്ങുവാൻ

ജാതനായ വാമനാ മുകുന്ദരാമ പാഹിമാം ( രാമ രാമ)

ഭംഗിയോടു ഭൂമിതന്നെ ബ്രാഹ്മണർക്കു നൽകുവാൻ

ഭാർഗ്ഗവനായ് വന്നുദിച്ച രാമ രാമ പഹിമാം ( രാമ രാമ)

ഭൂമിഭാരമാശുതീർത്തു രക്ഷചെയ്തിന്നഹോ

ബ്രഹ്മദേവനാൽ വരിച്ച രാമ രാമ പാഹിമാം ( രാമ രാമ)

ആകയാലയോദ്ധ്യമനാം ദശരഥനുടെ

ആത്മപുത്രനായ് ജനിച്ച രാമരാമ പാഹിമാം ( രാമ രാമ)

സോദരന്മാർ മൂവരോടുമാദരേണ മന്ദിരേ

സാദരം വളർന്നൊരെൻ മുകുന്ദരാമ പാഹിമാം ( രാമ രാമ)

യാഗരക്ഷ ചെയ്തിന്നു യോഗിയാം മുനീന്ദ്രനോ

ടാഗമിച്ച രാഘവാ മുകുന്ദരാമ പാഹിമാം ( രാമ രാമ)

വില്ലുമമ്പുമായ് പിറകെ ലക്ഷണനുമായുടൻ

ഉല്ലസിച്ചു നിർഗ്ഗമിച്ച രാമ രാമ പാഹിമാം ( രാമ രാമ)

മന്ത്രവുംഗഹിച്ചുതത ക്ഷതൃഡാദിയുമൊഴിച്ചു

മോദമായ വനം പുകിന്ത രാമ രാമ പാഹിമാം ( രാമ രാമ)

മാർഗ്ഗ മദ്ധ്യ വന്നടുത്ത രാക്ഷസിയെ നിഗ്രഹിച്ചു

മാർഗ്ഗ വിഭ്രമം കെടുത്ത രാമരാമ പഹിമാം ( രാമ രാമ)

ദുഷ്ടരാം നിശാചരവധം കഴിച്ചു യാഗവും

പുഷ്ടമായ് മുടിച്ചു നീ മുകുന്ദരാമ പാഹിമാം ( രാമ രാമ)

ആശ്രമേ മുനിയുമായിരുന്നു മൂന്നുവാസരം

ആശ്വസിച്ച രാഘവാ മുകുന്ദരാമ പാഹിമാം ( രാമ രാമ)

അന്യനാളുഷസ്സി പിന്നെ വിശ്വമിത്രനോടുമായ്

അന്നവിടന്ന് ഗമിച്ച രാമ രാമ പാഹിമാം ( രാമ രാമ)

ഗൗതമന്റെ ശാപമേറ്റു കല്ലതായ്കിടന്നൊരു

കനേർമിഴിക്കു മോക്ഷമീ രാമ പാഹിമാം ( രാമ രാമ)

വിദേഹരാജ്യമുൾപ്പുകിന്തു വിശ്വനായകനുടെ

വിൽ മുറിച്ചു സീതയെ വരിച്ച രാമ പാഹിമാം ( രാമ രാമ)

പോന്നിടും ദശാന്തരേ എതിർത്തുവന്ന ഭാർഗ്ഗവൻ

തന്നെയും ജയിച്ചു നീ മുകുന്ദരാമ പാഹിമാം ( രാമ രാമ)

വന്നയോദ്ധ്യപുക്കു തന്റെ മന്ദിരേചിരം വസിച്ച

മന്നവാ മനോഹരാ മുകുന്ദരാമ പാഹിമാം ( രാമ രാമ)

നാടുവാഴിയാക്കുവാനൊരുങ്ങി താതനപ്പൊഴേ

കാടുവാഴിയാക്കിയമ്മ രാമ രാമ പാഹിമാം ( രാമ രാമ)

അരസകം നിനച്ചിടാതെ ഭരതനങ്ങു രാജ്യവും

അഭിഷേകത്തിനാജ്ഞ ചെയ്ത രാമ രാമ പാഹിമാം ( രാമ രാമ)

താതകൽപന വഹിച്ചു തമ്പിയോടുമായ് വനേ

സീതയോടുമായ് ഗമിച്ച രാമ രാമ പാഹിമാം ( രാമ രാമ)

അച്ഛനോടുമമ്മയോടുമാശീർവ്വാദവും വഹിച്ചു

തുച്ഛമായ വല്ലം ധരിച്ച രാമ പാഹിമാം ( രാമ രാമ)

മന്ത്രിയാം സുമന്ത്രരോടുമായ് രഥം കരേറി നീ

യന്ത്രവേഗമായ് ഗമിച്ച രാമ രാമ പാഹിമാം ( രാമ രാമ)

വന്നൊരു ഗുഹനൊടന്നു നന്ദിപൂർവ്വമായുടൻ

സന്നമായ് നദി കടന്ന രാമ രാമ പാഹിമാം ( രാമ രാമ)

പൂർത്തിയായ് ഭരദ്വാജന്റെ ആശ്രമമകം പുകിന്തു -

പ്രീതിയോടനുഗ്രഹിച്ച രാമരാമ പാഹിമാം ( രാമ രാമ)

മാമുനീന്ദ്രനായിടുന്ന വാല്മീകിയേയും

മുദാ ക്ഷേമമോടനുഗ്രഹിച്ച രാമ രാമ പാഹിമാം ( രാമ രാമ)

ചിത്രകൂടമാക്രമിച്ചു പർണ്ണശാലയും ചമച്ചു

ശുദ്ധപതിയോടുമങ്ങിരുന്ന രാമ പാഹിമാം ( രാമ രാമ)

ഭരതഭാഷിതം ശ്രവിച്ചു പൈതൃകർമ്മതർപ്പണങ്ങൾ

ഭക്തിയായ് കഴിച്ചവിടെ രാമ രാമ പാഹിമാം ( രാമ രാമ)

പാദുകം ഭരതനങ്ങു പൂജ ചെയ്തു കൊള്ളുവാൻ

പ്രീതിയായ് കൊടുത്തയച്ച രാമ രാമ പാഹിമാം

അതിതാപാശമേ ഗമിച്ചു നിങ്ങൾ മൂവരും രാതിയും കഴിഞ്ഞവിടെയന്യനാളുഷസ്സതിൽ ( രാമ രാമ)

യാത്രയായ നേരമത്ര പദ്ധതിക്കെതിർത്തൊരു

വീരനാം വിരാധനെ വധിച്ച രാമ പാഹിമാം ( രാമ രാമ)

തിരിച്ചു നീ സരസമായ് ശരഭംഗാശ്രമവുമാ

സുതീഷ്ണവാടവും കടന്ന രാമ രാമ പാഹിമാം ( രാമ രാമ)

അത്ഭുതാംഗനായിടു മഗസ്ത്യനേയുമഞ്ജസാ

ആധിതീർത്തനുഗ്രഹിച്ച രാമ രാമ പാഹിമാം ( രാമ രാമ)

പഞ്ചസായകോപമാ ഗമിച്ചു പിന്നെ നീ

മുദാ പഞ്ചവടി തന്നിലങ്ങിരുന്ന രാമ പാഹിമാം ( രാമ രാമ)

ശൂർപ്പണഖ തന്നുടെയകർണ്ണനാസികാകുജം

ശൂന്യലക്ഷ്മണാഗ്രജ മുകുന്ദ രാമ പാഹിമാം ( രാമ രാമ)

വന്നൊരു ഖരാദിയെ വധിച്ചു മുക്തിയേകിയ

വാരിജവിലോചനാ മുകുന്ദ രാമ പാഹിമാം ( രാമ രാമ)

വഹ്നിമണ്ഡലത്തിലന്നു സീതയോ മറഞ്ഞു പിന്നെ

മായയായ സീതതൻ മനോഭിരാമ പാഹിമാം ( രാമ രാമ)

മാരീചന്റെ മായയാൽ മദിച്ചു വന്ന മാനിനെ

മാനമായ് പിടിപ്പതിന്നു പോയ രാമ പാഹിമാം ( രാമ രാമ)

ആശ വിട്ടൊരുശരം തൊടുത്തയച്ചു സത്വരം

ഊശിയാക്കി മാനിനെ ഹനിച്ച രാമ പാഹിമാം ( രാമ രാമ)

ലക്ഷ്മണൻ വരുന്നതങ്ങു കണകാര്യമൊക്കെയും

തൽക്ഷണം ഗ്രഹിച്ചുകൊണ്ട് രാമ രാമ പാഹിമാം ( രാമ രാമ)

പരുഷമൊക്കെയും പറഞ്ഞു തമ്പിയോടങ്ങീർഷ്യയാ

പരിതപിച്ചങ്ങാഗ്രഹിച്ച രാമ രാമ പഹിമാം ( രാമ രാമ)

പത്നിയെക്കാണാഞ്ഞിട്ടങ്ങു പിന്തിരിഞ്ഞുനോക്കിയും

പലവുരു പറഞ്ഞുകേണ് രാമ രാമ പാഹിമാം ( രാമ രാമ)

കപടനാടകങ്ങളൊന്നുമോർത്തതില്ല ലക്ഷ്മണൻ

കൂടവേ നടന്നുഴന്ന രാമ രാമ പാഹിമാം ( രാമ രാമ)

പക്ഷിയാം ജടായുവോടു പതിതൻ വൃത്താന്തവും

ശിക്ഷയോടു കേട്ടറിഞ്ഞ രാമ രാമ പാഹിമാം ( രാമ രാമ)

ഭക്തനാം ജടായുവിനു മോക്ഷവും കൊടുത്തു പിന്നെ

ശക്തനാം കബന്ധനെ വധിച്ച രാമ പാഹിമാം ( രാമ രാമ)

ശബരിയാശമേഗമിച്ചു സർവ്വകാര്യവും ഗ്രഹിച്ചു

ശബരിയും ഗതിയടഞ്ഞു രാമ രാമ പാഹിമാം ( രാമ രാമ)

ഋശ്യമൂകപാർശ്വ മങ്ങണഞ്ഞനേരമഞ്ജസാ

വിശ്വസിച്ച് മാരുതിയോടാഗമിച്ച രാഘവാ

അർക്കപുത്രനായിരുന്ന സുഗ്രീവനെക്കണ്ഠ തമ്മിൽ

സഖ്യവും കഴിച്ചുകൊണ രാമ രാമ പാഹിമാം ( രാമ രാമ)

കുന്നെടുത്തെറിഞ്ഞു പിന്നെ തന്നുടെ പരാക്രമം

കാട്ടിനിന്ന രാഘവാ മുകുന്ദ രാമ പാഹിമാം ( രാമ രാമ)

സപ്തസാലമേഴുമങ്ങാരമ്പു കൊണ്ടു സത്വരം

ക്ലിപ്തമായ് പിളർന്നു നീ മുകുന്ദരാമ പാഹിമാം ( രാമ രാമ)

ഒളിച്ചു നിന്നു ബാലിയെ തിളച്ചയമ്പിനാലുടൻ

കൊലകഴിച്ച രാഘവാ മുകുന്ദ രാമ പാഹിമാം

വന്നണഞ്ഞ താര തന്റെ ഖിന്നതയകറ്റി നീ

സന്നധൈര്യമേകി വിട്ട രാമ രാമ പാഹിമാം ( രാമ രാമ)

അഗ്രജൻ മരിച്ചളവു സുഗിവന്നു രാജ്യവും

ഉഗ്രമായ് കൊടുത്തൊരെൻ മുകുന്ദരാമ പാഹിമാം ( രാമ രാമ)

നാലുമാസവും കഴിഞ്ഞു വന്നീടാഞ്ഞു സുഗ്രീവൻ

നാട്യമോടു തമ്പിയെയയച്ച രാമ പാഹിമാം ( രാമ രാമ)

ദേവിയെത്തിരഞ്ഞു പോവതിന്നുവന്ന വാനര

സേനക ഭാവമാർന്ന രാമ രാമ പാഹിമാം ( രാമ രാമ)

അംഗുലീയമാശുപിന്നെയാസ്ഥയോടുമപ്പോഴെ

അനാതനയനീണ രാമ രാമ പാഹിമാം ( രാമ രാമ)

സീതയോടു ചൊൽവതിന്നു ശിൽപമായ വാക്യവും

ചന്തമോടു ചൊല്ലിവിട്ട രാമ രാമ പാഹിമാം ( രാമ രാമ)

ദേവിതൻ മുഖാരവിന്ദമാശു കിടാഞ്ഞഹോ

വേദനകൾ പൂണ്ടിരുന്ന രാമ രാമ പാഹിമാം ( രാമ രാമ)

വന്നതില്ലമാരുതി വരുന്നുവോ വരുന്നുവോ

എന്നുപാർത്തു പാർത്തിരുന്ന രാമ രാമ പാഹിമാം ( രാമ രാമ)

വന്നടിപണിഞ്ഞു നിന്നൊരഞ്ജനാതനയനെ

നന്ദിപൂർവ്വമാശ്ലേഷിച്ച രാമ രാമ പാഹിമാം ( രാമ രാമ)

സീതയങ്ങു കാട്ടുവാൻ കൊടുത്തയച്ച നന്മണി

വീതശങ്കമായ് വഹിച്ച രാമ രാമ പാഹിമാം ( രാമ രാമ)

ലങ്കതൻ വിശേഷവും ലവണ സാഗരം കടന്ന

സങ്കടങ്ങളും ഗ്രഹിച്ച രാമ രാമ പാഹിമാം ( രാമ രാമ)

മങ്കമാർ മണിയതായ ലങ്കാശ്രീ ഗമിച്ചതും

മാരുതിയാലങ്ങറിഞ്ഞ രാമ രാമ പാഹിമാം ( രാമ രാമ)

നീളവേ തിരഞ്ഞു പിന്നെ സീതയങ്ങു കതും

ആളിമാരുടെ ഭയങ്ങളാകെ വന്നുരച്ചതും

ദേവിയോടുമാരുതി യടിപണിഞ്ഞു ചൊന്നതും

ദേവിയങ്ങതിന്നുടൻ പറഞ്ഞവാറുമൊക്കവേ

പൂവനമഴിച്ചതും പുരങ്ങളാശുകണ്ടതും

പുത്തനായ കോട്ടകൊത്തളങ്ങളങ്ങിടിച്ചതു

അക്ഷകുമാരനെ നീ ഹനിച്ചുവെന്ന വാർത്തയും

അഞ്ജനാതനയനാലറിഞ്ഞ രാമ പാഹിമാം ( രാമ രാമ)

ഇന്ദ്രജിത്തിനോടെതിർത്തു ബ്രഹ്മപാശമേറ്റതും

ഇംഗിതത്താടങ്ങറിഞ്ഞ രാമ രാമ പാഹിമാം ( രാമ രാമ)

ഭക്തനാം വിഭീഷണൻ തടുത്തുചൊന്ന നീതിയും

വ്യക്തമായറിഞ്ഞുകൊണ്ട് രാമ രാമ പാഹിമാം ( രാമ രാമ)

ലങ്ക ചുട്ടു ഭസ്മമാക്കി വന്ന മാരുതിക്കുടൻ

സങ്കടങ്ങളാശു തീർത്ത രാമ രാമ പാഹിമാം ( രാമ രാമ)

രാവണവിചേഷ്ടിതങ്ങളങ്ങറിഞ്ഞു കൊണ്ടുടൻ

രാവണവധത്തിനായെഴുന്ന രാമ പാഹിമാം ( രാമ രാമ)

അഭയമോടുവന്നിരുന്ന ഭക്തനാം വിഭീഷണന്നു

അപ്പോഴെ മുടികൊടുത്ത രാമ രാമ പാഹിമാം ( രാമ രാമ)

ലങ്കയിൽ കടപ്പതിന്നു ലവണമാകുമബ്ധിയെ

ലക്ഷ്യമായ് ശരം തൊടുത്ത രാമ രാമ പാഹിമാം ( രാമ രാമ)

വൻചിറ തൊടുത്തു പിന്നെ വാച്ചമോദമോടുടൻ

വാരിധി കടന്നുചെന്ന രാമ രാമ പാഹിമാം ( രാമ രാമ)

രാക്ഷസവധത്തിനായൊരുങ്ങി വാനരരൊടും

കാംഷയോടു ചെന്നെതിർത്ത രാമ രാമ പാഹിമാം ( രാമ രാമ)

യുദ്ധവും തുടർന്നു പിന്നെ ബദ്ധവൈരമോടുടൻ

ശസ്തമാരി തൂകിനിന്ന രാമ രാമ പാഹിമാം ( രാമ രാമ)

കമ്പമാർന്ന രാവണന്റെ തമ്പിയായ് വിലസിടുന്ന

കുംഭകർണ്ണനെ ഹനിച്ച രാമ രാമ പാഹിമാം ( രാമ രാമ)

നാരദസ്തുതികൾ കേട്ടു തന്മനം തെളിഞ്ഞുകൊണ്ടു

നന്ദിയോടനുഗ്രഹിച്ച രാമ രാമ പാഹിമാം ( രാമ രാമ)

മേഘനാദവിക്രമന്റെ യമ്പിനാൽ കപടമായ് -

മേദിനിയോടാശു ചേർന്ന രാമ രാമ പാഹിമാം ( രാമ രാമ)

അഞ്ജനാതനയനിങ്ങു കൊണ്ടുവന്നൊരൗഷധാൽ

ആശ്വസിച്ച രാഘവാ മുകുന്ദ രാമ പാഹിമാം ( രാമ രാമ)

ഇന്ദ്രജിത്തിനെ വധിച്ച സുന്ദര കുമാരനായ

ലക്ഷണാഗ്രജാ വിഭോ മുകുന്ദ രാമ പാഹിമാം ( രാമ രാമ)

ബന്ധുവാമഗസ്ത്യനോടു മന്ത്രവും ഗ്രഹിച്ചുതത

ചന്തമായ് രണം തുടർന്ന് രാമ രാമ പാഹിമാം ( രാമ രാമ)

ദുഷ്ടനാം ദശാസനന്റെ കണവും മുറിച്ചു പിന്നെ

ശിഷ്ടരക്ഷ ചെയ്തു കൊണ്ട രാമ രാമ പാഹിമാം

രാക്ഷസകുലം മുടിച്ചു രക്ഷയും വസുന്ധരയ്ക്ക

തൽക്ഷണേ വരുത്തിവച്ച രാമ രാമ പാഹിമാം ( രാമ രാമ)

വഹ്നിമണ്ഡലേയിരുന്ന സീതയെ വഹിച്ചുകൊണ്ടു

വന്നയോദ്ധ്യ പുക്കിരുന്ന രാമ രാമ പാഹിമാം

രത്നമകുടവും ധരിച്ചു ദേവിയോടു കൂടവേ

രത്നമഞ്ജമങ്ങതിൽ വസിച്ച രാമ പാഹിമാം ( രാമ രാമ)

രാജ്യവാസിയായവർക്കു പൂജ്യനായിരുന്നു തത

രാജ്യപാലനം വഹിച്ച രാമ രാമ പാഹിമാം ( രാമ രാമ)

സന്ധ്യനാമസംഗ്രഹം കലിവിനാശനംപരം

സന്ധ്യനേരമിങ്ങനെ ജപിക്ക നിങ്ങൾ സാദരം ( രാമ രാമ)

ഭക്തിയോടു സന്ധ്യനാമകീർത്തനം കഥിച്ചു ഞാൻ -

മുക്തിവന്നിടാൻ മുകുന്ദ രാമ രാമ പാഹിമാം ( രാമ രാമ)

രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം

രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം ( രാമ രാമ)

Tag : lyrics

Relative Posts